National
ബംഗുളൂരു: മദ്യപിക്കുന്നതിനിടെ സിഗരറ്റ് ലൈറ്ററിനെച്ചെല്ലിയുള്ള തർകത്തിനിടയിൽ സുഹൃത്തിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി അറസ്റ്റിൽ. ഐടി ജീവനക്കാരനായ ഉഡുപ്പി സ്വദേശി റോഷൻ ഹെഗ്ഡെ (35) യാണ് സുഹൃത്ത് പ്രാശാന്തി (33) നെ കൊലപ്പെടുത്തിയത്.
ക്രിക്കറ്റ് കളി കഴിഞ്ഞ് മൈതാനത്തിരുന്ന് മദ്യപിച്ചുകൊണ്ടിരുക്കെ ഇരുവരും തമ്മിൽ സിഗരറ്റ് ലൈറ്ററിനെച്ചെല്ലി തർകമുണ്ടാവുകയും തുടർന്ന് പരസ്പരം ആക്രമിക്കുകയും ചെയ്തു. ഇതിനിടെ നാവിന് പരിക്കേറ്റ റോഷൻ ഉടൻ തന്നെ അവിടെ നിന്നു കാറിൽ പോകാൻ ശ്രമിച്ചുവെങ്കിലും പ്രശാന്ത്, റോഷന്റെ കാറിന്റെ ഫൂട്റെസ്റ്റിൽ കയറി നിൽക്കുകയായിരുന്നു.
തുടർന്ന് റോഷൻ, കാറിന്റെ വേഗത കൂട്ടുകയും കാർ വഴിയരികിൽ നിന്ന മരത്തിലും മതിലിലും ഇടിച്ചു കയറുകയും ചെയ്തു. തലയ്ക്കും നെഞ്ചിലും ഗുരുതരമായ പരിക്കേറ്റ പ്രശാന്ത് സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു.
റോഷനെതിരെ പോലീസ് കൊലപാതകത്തിന് കേസെടുക്കുകയും സംഭവം നടന്ന് ഒരു മണിക്കൂറിനുള്ളിൽ ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. റോഷന്റെ കാർ പോലീസ് പിടിച്ചെടുത്തു.
Kerala
കേച്ചേരി (തൃശൂർ): കേച്ചേരി-അക്കിക്കാവ് ബൈപാസ് റോഡിൽ ചിറനെല്ലൂരിൽ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കണ്ണൂർ ഇരിട്ടി ഉളിക്കൽ മണിപ്പാറയിലെ പുതുമനമൂഴിയിൽ റോബർട്ടിന്റെ ഭാര്യ ഡെന്നി (54)യാണ് മരിച്ചത്. മകൻ ജെസ്വിൻ (22), ഭർതൃസഹോദരി പുതുമനമുഴിയിൽ സക്കറിയയുടെ ഭാര്യ ഗ്രെയ്സ് (56), ഹൈദരാബാദ് സ്വദേശി നാർവ കൃഷ്ണ (48) എന്നിവർക്ക് പരിക്കേറ്റു.
ഇന്നലെ രാവിലെ 6.45ന് ചിറനെല്ലൂർ കൂമ്പുഴ പാലത്തിനു സമീപമായിരുന്നു അപകടം. ഇരിട്ടിയിലേക്കു പോകുകയായിരുന്ന കാറും എതിർദിശയിൽ തൃശൂർ ഭാഗത്തേക്ക് അയ്യപ്പ ഭക്തരുമായി വന്ന ഇന്നോവ കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. ഈ കാറിലുണ്ടായിരുന്നയാളാണ് നാർവ കൃഷ്ണ.
കോട്ടയം പനമറ്റത്തിൽ കുടുംബാഗമാണ് മരിച്ച ഡെന്നി. സംസ്കാരം പിന്നീട് മണിപ്പാറ സെന്റ് മേരീസ് പള്ളിയിൽ. മക്കൾ: ജെസ്ന റോബർട്ട് (അധ്യാപിക, ദുബായ്), ജെസ്വിൻ റോബർട്ട് (ബിസിഎ വിദ്യാർഥി, പാലാ)
NRI
കലിഫോർണിയ: ബിഷപ് സിറ്റിയിലുണ്ടായ കാറപകടത്തിൽ തെലുങ്കാന സ്വദേശികളായ രണ്ടു യുവതികൾ മരിച്ചു. മേഘന റാണി (24), കെ. ഭാവന (24) എന്നിവരാണു മരിച്ചത്.
തെലുങ്കാനയിലെ മഹ്ബൂബാബാദ് ജില്ലക്കാരാണ് ഇരുവരും. ഉന്നത പഠനത്തിനാണ് ഇവർ അമേരിക്കയിലെത്തിയത്.
ഇരുവരുടെയും മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.
NRI
ഹൂസ്റ്റൺ: 2021ൽ ഹൂസ്റ്റൺ പോലീസ് ഉദ്യോഗസ്ഥന്റെ കാറിടിച്ച് മരിച്ച 71 വയസുകാരനായ ചാൾസ് പെയ്നെ കുടുംബത്തിന് അനുകൂലമായി ഫെഡറൽ ജൂറി 13 മില്യൻ ഡോളർ (ഏകദേശം 108 കോടി) നഷ്ടപരിഹാരം അനുവദിച്ചു.
2021ൽ നോർത്ത് ഷെപ്പേർഡ് ഡ്രൈവിൽ വച്ചാണ് ഹൂസ്റ്റൺ പോലീസ് ഉദ്യോഗസ്ഥന്റെ വാഹനം ഇടിച്ച് ചാൾസ് പെയ്ൻ മരിച്ചത്. പോലീസ് ഉദ്യോഗസ്ഥരെ അമിതവേഗത്തിൽ വാഹനമോടിക്കാൻ പ്രോത്സാഹിപ്പിച്ച ഡിപ്പാർട്ട്മെന്റിന്റെ നയങ്ങളാണ് അപകടത്തിന് കാരണമെന്ന് ആരോപിച്ച് പെയ്ന്റെ കുടുംബം 2023ൽ പോലീസിനെതിരെ കേസ് ഫയൽ ചെയ്തിരുന്നു.
അമിതവേഗത്തിൽ വാഹനമോടിക്കാൻ ഉദ്യോഗസ്ഥരെ അനുവദിക്കുകയും ഈ വിഷയത്തിൽ അശ്രദ്ധ കാണിക്കുകയും ചെയ്തതിലൂടെ നഗരം പെയ്ന്റെ അവകാശങ്ങൾ ലംഘിച്ചതായി ജൂറി കണ്ടെത്തി. നഷ്ടപരിഹാര തുക പെയ്ന്റെ ഭാര്യ ഹാരിയറ്റിനും ഏഴ് മക്കൾക്കുമാണ് ലഭിക്കുക.
പോലീസ് സുരക്ഷാ നിയമങ്ങൾ ലംഘിക്കുമ്പോൾ പൗരന്മാർ അപകടത്തിലാണെന്ന് ഈ കേസ് അടിവരയിടുന്നുവെന്ന് കുടുംബത്തിന് വേണ്ടി ഹാജരായ സിവിൽ റൈറ്റ്സ് അറ്റോർണി ബെൻ ക്രംപ് അഭിപ്രായപ്പെട്ടു.
വിധിയിൽ അതിയായ സന്തോഷമുണ്ടെന്ന് പെയ്ന്റെ ഭാര്യ ഹാരിയറ്റ് പ്രതികരിച്ചു.
District News
മട്ടന്നൂർ: ചാലോട് പനയത്താംപറമ്പിൽ കാറിടിച്ച് വ്യാപാരിക്ക് ഗുരുതര പരിക്ക്. ചാലോടിലെ വ്യാപാരിയും കോൺഗ്രസ് പ്രവർത്തകനുമായ കെ.കെ. അരവിന്ദാക്ഷനാണ് (58) പരിക്കേറ്റത്. അപകടത്തിനുശേഷം നിർത്താതെ പോയ കാർ മട്ടന്നൂർ പോലീസ് കണ്ടെത്തി കസ്റ്റഡിയിലെടുത്തു.
ഞായറാഴ്ച രാത്രി 9.15 ഓടെയായിരുന്നു സംഭവം.
ചാലോട് ചെറുഞ്ഞിക്കരിയിൽ വീട്ടിലേക്ക് പോകുമ്പോൾ വീടിനു മുന്നിൽ നിന്നാണ് കാറിടിച്ചത്. അമിതവേഗതയിലെത്തിയ കാർ അരവിന്ദാക്ഷനെ ഇടിച്ചുതെറിപ്പിച്ചശേഷം നിർത്താതെ ഓടിച്ചുപോവുകയായിരുന്നു. തലയ്ക്കും വയറിനും ഗുരുതരമായി പരിക്കേറ്റ അരവിന്ദാക്ഷൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
ഉടൻ തന്നെ മട്ടന്നൂർ പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് പോലീസെത്തി പ്രദേശത്തെ സിസിടിവി ഉൾപ്പെടെ നിരീക്ഷിച്ച് അന്വേഷണം നടത്തുന്നതിനിടയിൽ വേങ്ങാട് ഭാഗത്തു നിന്ന് കാർ കണ്ടെത്തുകയായിരുന്നു. അപകടത്തിൽപ്പെട്ടതെന്ന് സംശയിക്കുന്ന കാർ പ്രദേശത്ത് നിർത്തിയിട്ടിരിക്കുന്നതായി പോലീസിന് വിവരം ലഭിക്കുകയായിരുന്നു. തുടർന്ന് പോലീസെത്തി വാഹനം പരിശോധിച്ചപ്പോഴാണ് അരവിന്ദാക്ഷനെ ഇടിച്ചിട്ട കാറാണെന്നു മനസിലായത്. കാർ ഡ്രൈവറെ കണ്ടെത്താനായില്ല.
District News
കൊളച്ചേരി: കമ്പിൽ പന്ന്യങ്കണ്ടിയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് കുട്ടികളടക്കം ഒന്പതു പേർക്ക് പരിക്കേറ്റു. ഇന്നലെ രാത്രി 7.45 നാണ് അപകടം.
കൊളച്ചേരി ഭാഗത്ത് നിന്ന് കമ്പിൽ ഭാഗത്തേക്ക് വരികയായിരുന്ന മാരുതി കാറും പെരുമാച്ചേരി ഭാഗത്തേക്ക് പോവുകയായിരുന്ന വാഗണർ കാറുമാണ് കൂട്ടിയിടിച്ചത്.
മാരുതി കാറിലുണ്ടായിരുന്ന പാട്ടയം സ്വദേശിയായ ഉസ്താദ്, ഭാര്യ, മൂന്നു കുട്ടികൾ, വാഗണർ കാറിലുണ്ടായിരുന്ന പെരുമാച്ചേരി സ്വദേശികളായ മൂന്ന് പേർക്കുമാണ് പരിക്കേറ്റത്.
പരിക്കേറ്റവരെ നാട്ടുകാരും പോലീസും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാരുതി കാർ പൂർണമായും തകർന്നു.
NRI
വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ വൈറ്റ് ഹൗസിന്റെ പുറത്തെ ഗേറ്റിലേക്ക് വാഹനമോടിച്ച് കയറ്റി പരിഭ്രാന്തി സൃഷ്ടിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വൈറ്റ് ഹൗസിൽ ഉണ്ടായിരുന്ന സമയത്താണ് സംഭവം.
ചൊവ്വാഴ്ച രാത്രി പത്തരയോടെ വൈറ്റ് ഹൗസിലെ ഗേറ്റിൽ അതിവേഗത്തിൽ വന്ന കാർ ഇടിച്ചുകയറുകയായിരുന്നു. കഴിഞ്ഞ വർഷം ജനുവരിയിലും മേയിലും സുരക്ഷാ കവാടത്തിൽ സമാനമായ വാഹനാപകടങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
വാഹനമോടിച്ച വ്യക്തിയെക്കുറിച്ചോ അയാളുടെ ലക്ഷ്യത്തെക്കുറിച്ചോ കൂടുതൽ വിശദാംശങ്ങൾ അധികൃതർ വെളിപ്പെടുത്തിയിട്ടില്ല.
NRI
കയ്റോ: ഖത്തറിലെ പരമോന്നത ഭരണസമിതിയായ അമീറി ദിവാനിൽ അംഗങ്ങളായ മൂന്ന് ഉദ്യോഗസ്റ്റർ ഈജിപ്തിലെ ഷാം എൽ ഷേഖിനടുത്ത് കാറപകടത്തിൽ മരിച്ചു. ഇവർ സഞ്ചരിച്ച കാർ വളവിൽവച്ച് മറിഞ്ഞുവെന്നാണു റിപ്പോർട്ട്. മറ്റു രണ്ടു പേർക്കു പരിക്കേറ്റു.
ഷാം എൽ ഷേഖിലെ ഇസ്രയേൽ-ഹമാസ് വെടിനിർത്തൽ ചർച്ചയ്ക്കു മധ്യസ്ഥത വഹിച്ച രാജ്യങ്ങളിലൊന്ന് ഖത്തർ ആയിരുന്നു. ഗാസയുടെ ഭാവി സംബന്ധിച്ച സുപ്രധാന ഉച്ചകോടി ഇന്ന് ഷാം എൽ ഷേഖിൽ നടക്കും.